ഐപിഎൽ 2026 അതിന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിലേക്ക് കടക്കുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് കിരീടത്തിലേക്ക് മാത്രമല്ല. ടൂർണമെന്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പുരസ്കാരം ആര് സ്വന്തമാക്കുമെന്നതും കടുത്ത ചർച്ചയായി മാറിയിരിക്കുകയാണ് (IPL Orange Cap 2026).
റൺവേട്ടയിലെ ആദ്യ 10 താരങ്ങളുടെ പട്ടിക
ഫൈനൽ പോരാട്ടത്തിന് തൊട്ടുമുൻപുള്ള ടൂർണമെന്റിലെ ഏറ്റവും മികച്ച 10 റൺവേട്ടക്കാരുടെ വിവരങ്ങൾ ഇതാ..
- വൈഭവ് സൂര്യവംശി (രാജസ്ഥാൻ റോയൽസ്): 16 ഇന്നിങ്സുകളിൽ നിന്നായി 776 റൺസ്. ഉയർന്ന സ്കോർ 103. ഒരു സെഞ്ചുറിയും 5 അർധസെഞ്ചുറികളും അടങ്ങുന്നതാണ് ഈ 15 കാരന്റെ പ്രകടനം. സ്ട്രൈക്ക് റേറ്റ് 237.30.
- ശുഭ്മൻ ഗിൽ (ഗുജറാത്ത് ടൈറ്റൻസ്): 15 ഇന്നിങ്സുകളിൽ നിന്നായി 722 റൺസ്. ഉയർന്ന സ്കോർ 104. 48.13 ശരാശരിയിൽ ഒരു സെഞ്ചുറിയും 6 അർധസെഞ്ചുറികളും നേടി.
- സായ് സുദർശൻ (ഗുജറാത്ത് ടൈറ്റൻസ്): 16 ഇന്നിങ്സുകളിൽ നിന്നായി 710 റൺസ്. ഉയർന്ന സ്കോർ 100. 47.33 ശരാശരിയിൽ ഒരു സെഞ്ചുറിയും 8 അർധസെഞ്ചുറികളും സ്വന്തമാക്കി.
- ഹെൻറിച്ച് ക്ലാസൻ (സൺറൈസേഴ്സ് ഹൈദരാബാദ്): 15 ഇന്നിങ്സുകളിൽ നിന്നായി 624 റൺസ്. ഉയർന്ന സ്കോർ 69. 48.00 ശരാശരിയിലും 160.00 സ്ട്രൈക്ക് റേറ്റിലും 6 അർധസെഞ്ചുറികൾ നേടി.
- ഇഷാൻ കിഷൻ (സൺറൈസേഴ്സ് ഹൈദരാബാദ്): 15 ഇന്നിങ്സുകളിൽ നിന്നായി 602 റൺസ്. ഉയർന്ന സ്കോർ 91. 182.42 സ്ട്രൈക്ക് റേറ്റോടെ ടീമിന് മികച്ച തുടക്കം നൽകി.
- വിരാട് കോഹ്ലി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു): 15 ഇന്നിങ്സുകളിൽ നിന്നായി 600 റൺസ്. ഉയർന്ന സ്കോർ പുറത്താകാതെ 105. ആദ്യ 10 സ്ഥാനക്കാരിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയായ 50.00 കോഹ്ലിക്കാണ്.
- കെ എൽ രാഹുൽ (ഡൽഹി ക്യാപിറ്റൽസ്): 14 ഇന്നിങ്സുകളിൽ നിന്നായി 593 റൺസ്. ഉയർന്ന സ്കോർ പുറത്താകാതെ 152. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. സ്ട്രൈക്ക് റേറ്റ് 174.41.
- അഭിഷേക് ശർമ (സൺറൈസേഴ്സ് ഹൈദരാബാദ്): 15 ഇന്നിങ്സുകളിൽ നിന്നായി 563 റൺസ്. ഉയർന്ന സ്കോർ പുറത്താകാതെ 135. സിക്സറുകളുടെ എണ്ണത്തിൽ മുന്നിലുള്ള താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 204.72 ആണ്.
- മിച്ചൽ മാർഷ് (ലഖ്നൗ സൂപ്പർ ജയന്റ്സ്): 13 ഇന്നിങ്സുകളിൽ നിന്നായി 563 റൺസ്. ഉയർന്ന സ്കോർ 111. 163.18 സ്ട്രൈക്ക് റേറ്റിലാണ് റൺസ് അടിച്ചുകൂട്ടിയത്.
- ധ്രുവ് ജൂറെൽ (രാജസ്ഥാൻ റോയൽസ്): 16 ഇന്നിങ്സുകളിൽ നിന്നായി 515 റൺസ്. ഉയർന്ന സ്കോർ പുറത്താകാതെ 81. മിഡിൽ ഓർഡറിൽ 6 അർധസെഞ്ചുറികളോടെ തിളങ്ങി.
കൗമാര വിസ്മയം വൈഭവ് സൂര്യവംശി
രാജസ്ഥാൻ റോയൽസിന്റെ ഇടംകൈയൻ ഓപ്പണറായ വൈഭവ് സൂര്യവംശിയാണ് നിലവിൽ 776 റൺസോടെ പട്ടികയിൽ ഒന്നാമതുള്ളത്. പവർപ്ലേ ഓവറുകളിൽ ബോളിങ് നിരയെ അടിച്ചുതകർക്കുന്ന ഈ യുവതാരം ലോക ക്രിക്കറ്റിനെ തന്നെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സീസണിൽ 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലാണ് സൂര്യവംശി ബാറ്റ് വീശിയത്.
63 ഫോറുകളും 72 സിക്സറുകളും താരം അടിച്ചുകൂട്ടി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും 36 പന്തിൽ സെഞ്ചുറി തികച്ച സൂര്യവംശിയാണ് ഈ സീസണിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിക്ക് ഉടമയായത്. രണ്ടാമത്തെ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്തിനെതിരെ 47 പന്തിൽ 96 റൺസ് അടിച്ചുകൂട്ടിയെങ്കിലും ടീമിനെ ഫൈനലിൽ എത്തിക്കാൻ സാധിച്ചില്ല.
തലപ്പത്തേക്ക് കണ്ണുവെച്ച് ടൈറ്റൻസ് സഖ്യം
വൈഭവ് ഒന്നാമത് തുടരുമ്പോഴും ഓറഞ്ച് ക്യാപ് ഗുജറാത്ത് പാളയത്തിലേക്ക് പോകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. നിലവിൽ 722 റൺസോടെ ശുഭ്മൻ ഗിൽ രണ്ടാം സ്ഥാനത്തുണ്ട്. ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാനെതിരെ നേടിയ സെഞ്ചുറിയുടെ ആത്മവിശ്വാസത്തിലാണ് ഗിൽ വരുന്നത്. തൊട്ടുപിന്നാലെ 710 റൺസുമായി സായ് സുദർശൻ മൂന്നാം സ്ഥാനത്തുമുണ്ട്. ഫൈനലിൽ മികച്ചൊരു പ്രകടനം പുറത്തെടുത്താൽ ഇരുവർക്കും വൈഭവ് സൂര്യവംശിയെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കാൻ സാധിക്കും.
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ ഗില്ലും സുദർശനും വലിയ സ്കോർ കണ്ടെത്തിയാൽ ഓറഞ്ച് ക്യാപ് ലീഡർബോർഡിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. മറുവശത്ത് 600 റൺസുള്ള വിരാട് കോഹ്ലിക്കും ഫൈനലിൽ തിളങ്ങാനായാൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലേക്ക് മുന്നേറാൻ കഴിയും.
ALSO READ: ചൂട് വെല്ലുവിളിയാകുന്നു; ഐപിഎൽ സീസണുകൾ ഒക്ടോബർ മാസത്തിലേക്ക് മാറ്റാൻ ബിസിഐ നീക്കം
പരിക്ക്: മെസ്സിയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് കരിനിഴൽ?
റയലിൽ കളിച്ച താരം ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക്; ആരാധകർക്ക് ആവേശവാർത്ത
English Summary: The competition for the IPL Orange Cap 2026 has intensified ahead of the final match. Rajasthan Royals’ teenage prodigy Vaibhav Sooryavanshi currently leads the standings with 776 runs. However, Gujarat Titans’ duo Shubman Gill and Sai Sudharsan are close behind, with the grand finale remaining to decide the ultimate winner.
CONTENT: IPL Orange Cap 2026
Follow Footy Times on Social Media:
Facebook | Instagram | Twitter | YouTube
Discover more from Footy Times
Subscribe to get the latest posts sent to your email.