ലോകകപ്പിൽ മറ്റൊരു വിജയം ലക്ഷ്യമിട്ട് അർജന്റീന ഇന്ന് ഇറങ്ങുകയാണ്. ഓസ്ട്രിയാണ് എതിരാളികൾ. ഗ്രൂപ്പ് സ്റ്റേജിൽ അർജന്റീന നേരിടാൻ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി ഓസ്ട്രിയായിരിക്കും. ഇന്ത്യൻ സമയം രാത്രി 10:3ക്കാണ് കിക്ക്ഓഫ്.
ആദ്യ റൗണ്ട് മത്സരത്തിൽ വിജയിച്ചാണ് ഇരു ടീമും നേർക്കുനേർ വരുന്നത്. അർജന്റീന അൾജീരിയയെ 3-0തിനും ഓസ്ട്രിയ ജോർദാനെ 3-1 സ്കോറിനുമാണ് പരാജയപ്പെടുത്തിയത്.
ലയണൽ മെസ്സിയുടെ ഹാട്രിക്ക് മികവിലായിരുന്നു അർജന്റീനയുടെ വിജയം. ഓസ്ട്രിയെ നേരിടാൻ വരുമ്പോൾ, അർജന്റീനയുടെ മുഴുവൻ പ്രതീക്ഷയും ഈ 38 കാരനിലാണ്.
അർജന്റീന ടീം അപ്ഡേറ്റ്
ഓസ്ട്രിയെ നേരിടാൻ ഇറങ്ങുന്ന അർജന്റീന ടീമിനെ പരിക്കുകളോ സസ്‌പെൻഷനുകളോ ബാധിക്കുന്നില്ല. അൾജീരിയയ്‌ക്കെതിരായ 3-0 ന്റെ ആദ്യ വിജയത്തിന് ശേഷം ലയണൽ സ്‌കലോണിക്ക് തിരഞ്ഞെടുക്കാൻ പൂർണ്ണ ഫിറ്റ്‌നസ് ഉള്ള ഒരു ടീം തന്നെയുണ്ട്.
അൾജീരിയയ്‌ക്കെതിരായ തന്റെ 200ആം അന്താരാഷ്ട്ര മത്സരത്തിൽ ഇറങ്ങിയ മെസ്സിയുടെ ഹാട്രിക് മികവിലായിരുന്നു അർജന്റീനയുടെ വിജയം. രണ്ടാം മത്സരത്തിലേക്ക് കടക്കുമ്പോഴും അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന് യാതൊരു പ്രശ്നങ്ങളുമില്ല.
കണങ്കാൽ പരിക്കിനെത്തുടർന്ന് ഈ ആഴ്ചയിൽ വെവ്വേറെ പരിശീലനം നടത്തിയ ഒരേയൊരു കളിക്കാരൻ ടാഗ്ലിയാഫിക്കോ മാത്രമാണ്. അതുകൊണ്ട് തന്നെ ഓസ്ട്രിയക്കെതിരെ ടാഗ്ലിയാഫിക്കോ കളിക്കാൻ സാധ്യതയില്ല. പകരം ഗൊൺസാലോ മോണ്ടിയൽ തന്റെ റൈറ്റ്-ബാക്ക് സ്ഥാനം നിലനിർത്താനാണ് സാധ്യത.
ജൂലിയൻ അൽവാരസിനെ മറികടന്ന് ആക്രമണ നിരയിൽ ലൗട്ടാരോ മാർട്ടിനെസ് തന്നെ തുടരാനാണ് സാധ്യത. ജൂലിയൻ അൽവാരസ് കഴിഞ്ഞ മത്സരത്തിലെ പോലെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങുന്നതായിരിക്കും.
ALSO READ:- എലോയ് റൂം നിസാരക്കാരനല്ല; നേരിട്ട 29 ഷോട്ടുകളിൽ 15 സേവുകൾ, ചരിത്രം കുറിച്ച് കുറസാവോ ഗോളികീപ്പർ
അലക്‌സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ എന്നിവർ മിഡ്‌ഫീൽഡിൽ തുടരും. ക്രിസ്റ്റ്യൻ റൊമേറോയും ലിസാൻഡ്രോ മാർട്ടിനെസും ഒന്നാം നിര സെന്റർ-ബാക്ക് ജോഡിയായി തുടരും. എമിലിയാനോ മാർട്ടിനെസ് കാവലാളായി ഗോൾ വലയ്ക്ക് മുൻപിലും.
അർജൻ്റീന (4-4-1-1): എമി മാർട്ടിനെസ്; മോണ്ടിയേൽ, റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, മദീന, ഡി പോൾ, മാക് അലിസ്റ്റർ, ഫെർണാണ്ടസ്, അൽമാഡ, മെസ്സി, ലിസാൻഡ്രോ മാർട്ടിനെസ്
ഓസ്ട്രിയ ടീം അപ്ഡേറ്റ്
അർജന്റീനയ്ക്കെതിരായ മത്സരത്തിൽ ഓസ്ട്രിയ രണ്ട് പ്രധാന ഫിറ്റ്നസ് ആശങ്കകൾ ഉയർത്തുന്നുണ്ട്. ഫ്ലോറിയൻ ഗ്രില്ലിറ്റ്ഷും പാട്രിക് വിമ്മറും ഈ മത്സരത്തിന് മുന്നോടിയായി പേശീ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.
പരിശീലകൻ റാങ്‌നിക്കിന്റെ 4-2-3-1 എന്ന ഫോർമേഷനിലെ പ്രധാന കഥാപാത്രങ്ങളാണ് ഈ ണ്ട് കളിക്കാർ. വിമ്മറിന് ഈയൊരു മത്സരം നഷ്ടമാവുകയാണേൽ, പകരക്കാരനായി റൊമാനോ ഷ്മിഡ് കളിക്കാനാണ് സാധ്യത.
ജോർദാൻ മത്സരത്തിൽ നിന്ന് പുതിയ പരിക്കുകളൊന്നും റാങ്‌നിക് റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അർജന്റീനയ്ക്കെതിരെയും സമാനമായ ഒരു സ്റ്റാർട്ടിംഗ് ലൈനപ്പിനെ ഫീൽഡ് ചെയ്യാൻ ഒരുങ്ങുകയാണ് ഓസ്ട്രിയ.
ഓസ്ട്രിയ (4-2-3-1): എ. ഷ്ലാഗർ, പോഷ്, ലിയൻഹാർട്ട്, അലബ, മ്വെനെ; സെയ്വാൾഡ്, എക്സ്. ഷ്ലാഗർ, ഷ്മിഡ്, ലൈമർ, സാബിറ്റ്സർ; കലജ്ദ്ജിച്.
അർജന്റീന-ഓസ്ട്രിയ മത്സരം അങ്ങനെ കാണാം?
2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
Summary :- Argentina will be aiming for another win in the FIFA World Cup when they face Austria today. This is expected to be their toughest Group Stage challenge so far. Kick-off is scheduled for 10:30 PM IST.
Discover more from Footy Times
Subscribe to get the latest posts sent to your email.